2025 ജൂലൈ 15, ചൊവ്വാഴ്ച
പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്
[
എല്ലാകാര്യവും പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു: കാന്തപുരം
കോഴിക്കോട് > നിമിഷപ്രിയയുടെ
മോചനത്തിനായി നടത്തുന്ന ശ്രമ ങ്ങളും അതിന്റെ നിലവിലെ സ്ഥിതി യും കേന്ദ്രസർക്കാരിനെയും പ്രധാ നമന്ത്രിയുടെ ഓഫിസിനെയും അറി യിച്ചിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചുവെ ന്ന വിവരം ചൊവ്വാഴ്ച ഔദ്യോഗിക മായി അയച്ചുനൽകിയിട്ടുണ്ടെന്നും ഇനി നമുക്ക് പ്രാർഥിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇസ് ലാം മനുഷ്യത്വത്തിന് വളരെ പ്രാധാന്യം കൽപ്പി ക്കുന്ന മതമാണ്. അവിടെ ജാതിയോ മതമോ വേർതിരിച്ച ല്ല, മനുഷ്യൻ എന്ന നിലയ്ക്ക് വളരെയധികം പ്രധാന്യം കൽ പ്പിക്കുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ -സംബന്ധമായ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചത്. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക്അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ്അദ്ദേ ഹം ഈ അഭർഥനയുമായി മുന്നോട്ടുവന്നത്. ഒരു ഇന്ത്യൻ പൗരൻ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോൾ അതിൽ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുക യെന്നത് ദേശീയതാൽപര്യമാണെന്ന ബോധ്യത്തിൽ നി ന്നാണ്.ഇടപെടലിന് മുതിർന്നതെന്നും അദ്ദേഹം പറഞ്ഞു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ